ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2012, ഡിസംബർ 26, ബുധനാഴ്‌ച

എഴുതുവാന്‍ ഇനി എനിക്കൊന്നുമില്ല.......!

ചിത്രകാരന് വരകളും വര്ണ്ണങ്ങളും പോലെ, പാട്ടുകാരന് ശ്രുതിയും താളവും പോലെ കവിക്ക് ഭാവനകളുടേയും, വാക്കുകളുടേയും ലോകം.............അത്  ജീവിതത്തിന്റെ ഏതോ  വഴിത്തിരിവില്‍ നഷ്ടപ്പെട്ടു പോകുന്നു..........









എഴുതുവാനിനിയൊന്നുമില്ല...
വെറും പാഴ് നിഴല്‍  പാടം പോലെന്‍
ഹൃദയം വറ്റി  വരണ്ടുകിടന്നൂ......

ഏതോ  നിഗൂഢമാം
നിദ്രതന്‍ ലഹരി വിട്ടുണരവേ......
പ്രണയിനീ നീപരിഭവം പറഞ്ഞ്
പടിയിറങ്ങിപ്പോകുന്നതിന്‍
പദനിസ്വനം ഞാന്‍ കേട്ടു......
പകുതി ചാരിയോരെന്‍
ഹൃദയജാലകം തുറന്നു
ഞാനുറക്കെ വിളിച്ചു കേണങ്കിലും
ഏതോ പൊന്‍  കിനാവായ്
പുകമഞ്ഞു പോലെ നീയെവിടയോ
പോയ് മറഞ്ഞു.....

ചിതല്‍ തിന്നു തീര്ന്നൊരെന്‍
ചിന്തകള്‍  തന്‍  പുറ്റിനുളളില്‍
വെറുതെ തപസ്സിരുന്നേറെ നേരം ഞാന്‍
പാടുവാനായിനി ഒരു പഥികന്റെ
പാട്ടു ഞാന്‍  നെഞ്ചില്‍  കരുതിയിട്ടുണ്ടങ്കിലും
വ്യഥിത സ്വപ്ങ്ങള്നിറഞ്ഞൊരെന്‍
പാഴ് മുളംതണ്ടത് പൊട്ടിത്തകര്ന്നു പോയി

പതിര്മണികളായുതിരുന്ന വാക്കുകള്‍
നോക്കി തപിച്ചൂ നടന്നു ഞാന്‍ ....

പ്രകൃതിതന്‍ ഋതുലോല ഭാവങ്ങളേ
എന്‍  ഹൃദയത്തിലേക്കു പെയ്തിറങ്ങുമോ ...?
മഞ്ഞില്‍ വീണുറഞ്ഞുപോയൊരു
പൊന്‍  തൂലിക  തേടി നടക്കുന്ന
പഥികനാം പാട്ടുകാരന്‍ ഞാന്‍ ....!

2012, ഡിസംബർ 21, വെള്ളിയാഴ്‌ച

ഇരുള്‍യാത്ര


രാത്രിയില്‍ യാത്രയില്ല....................!
യാത്രികര്‍ നാം കടന്നു പോകുമീ തീരമാകവേ
ചീര്‍ത്തു വീര്‍ത്തൊരായിരം ദു:സ്വപ്നങ്ങള്‍
കൂര്‍ത്തമുളളു പാകി കാത്തു നില്ക്കുന്നു
കേട്ടുവോ പിന്‍വിളി നിങ്ങളും
ആരോ ഇരുളില്‍ പതുങ്ങന്നതിന്‍ര്‍മ്മരവും
നീല രാത്രിതന്‍ ശോണിച്ച നിഴലുകള്‍
വഴികളില്‍ പുഴ പോലെ പുളയുന്നു
പെരുമഴ പെയ്തു തോര്‍ന്നിലച്ചാര്‍ത്തുകളില്‍
ഉറയുന്നു ജീവന്റെ സ്പന്ദനം
ഇരുളില്‍ ഏറെ നിന്നു ഞാന്‍ തളര്‍ന്നു
വഴി മറന്നു പോയ്
ന്‍ര്‍മ്മകള്‍ ഇഴപിരിച്ചെടുക്കിലും
ഇരുളില്‍ കുറുവര വരച്ചപോലൊരായിരം വഴികള്‍
അതിലെന്റെ  വഴിയേതന്നോര്‍ത്ത്
വെറുതെ സ്മൃതിയോട് കലഹിച്ചു നില്ക്കെ
വഴി വിളക്കേതോ മെല്ലെ മെല്ലെ ……
കണ്ണു ചിമ്മി തുറക്കുന്നു
തെരുവിലാരുമില്ലനാഥ സുന്ദര-
സുഷുപ്തിയിലാണ്ട് വീഥികള്‍
ഏതോ വഴി പോക്കര്‍ന്‍
ധൃതി പിടിച്ചകന്നു പോം കാലൊച്ചയും
പിന്ന ഇരുളിന്‍ നിഗൂഢമാം മുരള്‍ച്ചയും
രാത്രിയില്‍ യാത്രയില്ല...............!
യാത്രികര്‍ നാം കടന്നു പോകുമീ തീരമാകവേ
ചീര്‍ത്തു വീര്‍ത്തൊരായിരം ദു:സ്വപ്നങ്ങള്‍
കൂര്‍ത്തമുളളു പാകി കാത്തു നില്ക്കുന്നു

2012, ഡിസംബർ 17, തിങ്കളാഴ്‌ച

ഇടയില്‍ ഒരു ചോദ്യ ചിഹ്നം

ഇനി നമുക്ക് പിരിയാം
ഇണചേര്ന്ന് മടുത്തില്ലേ......
ഇരുളില്‍  നിന്നാ ചോദ്യമുയരവേ
ഇടയിലൊരുടല്‍
ചോദ്യ ചിഹ്നം പോലെ
കിടന്ന് പുളഞ്ഞു
ഇടനെഞ്ചിലാ ചോദ്യം
കനലായെരിഞ്ഞു

2012, ഡിസംബർ 12, ബുധനാഴ്‌ച

ക്രിസ്തുമസ്സ് നക്ഷത്രം



കാല്‍വരിക്കുന്നിന്റെ നൊമ്പരം വീണ്ടും
വാനീലുയരുന്നു
ജീവന്റെ വെളളിത്തളികയില്‍
നീയിറ്റിച്ച പ്രാണന്റെ ചോരത്തുളളികളും
കാരിരുള്‍ മുളളാണി
തേച്ചടിച്ചുറപ്പിച്ച നിന്‍  വ്രണിത യൌവനവും
ഇന്നിതാ ത്യാഗസീമകള്ക്കപ്പുറം
നിന്നു തിളങ്ങുന്നൊരാ
പൊന്‍താരകം.....
കാലിത്തൊഴുത്തില്‍  പിറന്നന്നു മുതല്‍
കാലചക്രത്തിന്നുരുള്ച്ചയ്ക്ക്
മൂകസാക്ഷിയായതും
കൂരിരുള്‍  തിങ്ങും പാതയിലൊരു
പൊന്‍ വെളിച്ചമായ് ഏകനായ്
ഏറെ ദൂരം  നടന്നതും
കുഞ്ഞാട്ടിന്‍  പറ്റങ്ങളുമായ്
കുന്നിന്‍  ചെരുവുകള്‍  കയറിയിറങ്ങി
തളര്ന്നതും
കാട്ടുചെന്നായ്ക്കള്തന്‍  കൂര്ത്തനോട്ടങ്ങളില്‍
പതറാതിരുന്നതും
മുപ്പത് വെളളിക്കനവുകള്‍ .......
ഉമ്മറപ്പടിയില്‍  കുന്തിരിക്ക പുകച്ചുരുള്‍
ഉള്തളങ്ങളില്‍ ഒറ്റുകാര്‍ തന്‍
ഗൂഡ നിശ്വാസങ്ങളും
പഴയമുന്തിരിച്ചാര്‍  പതഞ്ഞൊഴുകുന്ന

പാനപാത്രങ്ങളും....
.............................................
...........................................
കാല്‍വരിക്കുന്നിന്റെ നൊമ്പരം വീണ്ടും
വാനീലുയരുന്നു.....

2012, ഡിസംബർ 1, ശനിയാഴ്‌ച

അമ്മക്കല്ല്യാണം

അമ്മതന്‍  കല്യാണമായിരുനിന്നലെ
വര്ണ്ണ ശബളാഭമാമുടുപ്പിട്ട്
വൃദ്ധയാം മുത്തശ്ശിതന്‍
ചുക്കിചുളിഞ്ഞുതുടങ്ങിയ കൈത്തലം
പിടിച്ചുകൊണ്ടുണ്ണിയും പോയിരുന്നു
കല്യാണം കൂടുവാന്‍....
സ്വര്ണ്ണ വര്ണ്ണമാം പട്ടു പുടവ ചുറ്റി
വെണ്ണിലാവുദിച്ചപോല്‍
ഉണ്ണിതന്‍  പൊന്നമ്മ നില്ക്കുന്നു
കല്യാണ മണ്ഡപത്തില്‍...
കണ്ണിമ ചിമ്മാതെ ഉണ്ണിയമ്മയെത്തന്നെ
നോക്കിനില്ക്കവെ..........
മിന്നുമാ വര്ണ്ണ പതക്കങ്ങളില്‍
തൊട്ടുനോക്കാനായി കൊതിച്ചു
കൈതരിച്ചു മുന്നോട്ടായവേ
കൊച്ചുകൈവിരല്‍  പിടിച്ചു ഞെരിച്ചാരോ
ഉണ്ണിയെ പിന് വലിക്കുന്നു

അച്ഛനെപ്പോലല്ല, മുഖത്തൊട്ടും
രക്തപ്രസാദമില്ലാത്തൊരാള്‍
വന്നമ്മതന്‍  കഴുത്തില്‍
മിന്നുകെട്ടുന്നു
മഞ്ഞച്ചരടുകെട്ടിമുറുക്കുന്നു
അന്യോന്യം വര്‍ണ്ണമാല്യങ്ങൾ ചാര്‍ത്തുന്നു 

പണ്ടെന്നോ  മാഞ്ഞു പോയരാ
കുങ്കുമരേഖതെളിഞ്ഞേതോ
നിഗൂഢ ഭാവത്തില്‍  ഉണ്ണിതന്‍
പൊന്നമ്മ നില്ക്കുവെ........
തിക്കിതിരക്കിലും പെട്ടുണ്ണിയും
പോയി കല്യാണ സദ്യയുണ്ണുവാന്‍
കൊച്ചരി മുല്ലപ്പൂമൊട്ടുകള്‍
വാരിവിതറിയപോല്‍
ചോറുംകറികളും. തേനൂറും മധുരവും
ഒത്തിരി തിന്നൂ വയര്‍  നിറഞ്ഞൂ
പിന്നെ രക്തബന്ധങ്ങള്‍  തന്‍
സ്നിഗ്ധമാം മതില്ക്കെട്ടിനുളളില്‍
ഏറെനേരമോടികളിച്ചു തളര്ന്നൂ

പിന്നെയാരും കാണാതെയാ
മണ്ഡപത്തിന്നരികില്‍  പതുങ്ങി
ചെന്നമ്മതന്‍  വാർമുടിക്കെട്ടിൽ
നിന്നു മടര്ന്നു പോയരാ
പൂക്കള്‍ പെറുക്കി മണത്തുമ്മവെച്ചു നടന്നൂ

ഉച്ചമയക്കത്തിലെപ്പഴോ ഉണ്ണിതന്‍
അച്ഛന്‍  വന്നു വിളിച്ചൂ
ചിത്രകഥാ പുസ്തകം പാത്തുവെച്ചുണ്ണിയെ
ഏറെനേരം കളിപ്പിച്ചൂ
കെട്ടിടം പണിയും ചാന്തുപറ്റി
തഴമ്പിച്ച കൈകള്‍ കൊണ്ടുണ്ണിയെ
എടുത്ത് വട്ടം കറക്കി
പൊട്ടിപ്പൊളിഞ്ഞൊരാ പാട്ടവണ്ടി മേലിരുത്തി
നാടും നഗരവും ചുറ്റിക്കറങ്ങി
കണ്ടകാഴ്ചകള്‍  കണ്മുന്നിലിപ്പോഴും
മായാതെനില്ക്കുന്നു....

എന്നാലെന്തന്നറിയില്ലൊരുരാത്രി
മച്ചിന്റെ മേലൊരുകുറുകല്‍  കേട്ട്
ഉണ്ണിയുമമ്മയും പെട്ടന്നു ചെന്നങ്ങെ-
ഴുനേറ്റുനോക്കുമ്പോള്‍
ഉത്തരത്തിലിളകിയാടും കഴുക്കോലിലൊന്നില്‍
കെട്ടിയിട്ടമ്മതന്‍  ചിത്ര വര്ണ്ണ പുടവയില്‍
അച്ഛനാടികളിക്കുന്നു.
ഒച്ച ബഹളത്തിനിടയില്‍
കൊച്ചുമരക്കത്തി കൊണ്ടുവന്നാരോ
അച്ഛനെ നിലത്തറുത്തിടുന്നു
ശിരസ്സുടഞ്ഞേതോ മണ്പ്രതിമ പോല്‍
അച്ഛന്‍  താഴത്ത് കിടക്കുന്നു....
.
അച്ഛനെ ചുട്ടെരിച്ചാ മണ്തടങ്ങളില്‍
നോക്കി നില്ക്കവെ ഇപ്പൊഴും
കാറ്റില്‍  നാലുകാലിലാടിത്തളര്ന്നച്ഛന്‍
വരുന്നപോലൊച്ച കേള്ക്കാം

ഇന്നേറെ നാള്ക്കു ശേഷം
അച്ഛന്‍  കിനാവില്‍  വന്നു വിളിച്ചതുകേട്ട്
 ഉണ്ണി ഞെട്ടിയുണരവേ........
കല്ല്യാണമന്ദിരം ശൂന്യമായ് തീര്ന്നിരുന്നു
അഞ്ചാറുപേര്‍  മാത്രം ബാക്കിയായി
ഉണ്ണി മിഴിതുറന്നമ്മയേ തിരയവേ
എന്നെയും കൂട്ടാതമ്മപോയോ
എന്നുകരഞ്ഞു നിലവിളിക്കേ.....
മുത്തശ്ശിതന്‍  വൃദ്ധശരീരം വന്നുണ്ണിയെ
കെട്ടിപ്പിടിക്കുന്നു
അശ്രുകണങ്ങള്‍ കവിള്ത്തടങ്ങളില്‍
വീണു പൊട്ടിച്ചിതറിച്ചുകൊണ്ട്
മുത്തശ്ശി ചൊല്ലുന്നു
ഉണ്ണിയെ ഉണര്ത്താതെ
ഉണ്ണിക്കവിളിലൊരുമ്മ തന്നിട്ടാണമ്മ
പോയതത്രേ........

അമ്മയിനി വരില്ലിനി ഇപ്പോഴെന്നും
പുത്തനാമച്ഛനു മൊന്നിച്ചിന്നുതന്നെ
നഷ്ട ജീവിത സൌഭാഗ്യങ്ങള് തേടി
ദൂരെയേതോ ദിക്കിലേക്കു പറക്കുകയാണത്രെ
ഇന്നിനി മുതല്‍ ഉണ്ണിതന്‍ അമ്മ
മുത്തശ്ശിയത്രെ ......!

ഉള്ത്തടാകത്തിലേതോ സങ്കടത്തോണി
ഒറ്റക്കിറക്കി തുഴഞ്ഞുണ്ണി നില്ക്കേ.....
വൃദ്ധമാതാവിന്‍ ഹൃത്തടത്തില്‍ നിന്ന്
പാല്‍ ചുരന്നൊഴുകുന്നതിന്‍
 തപ്ത നിശ്വാസം കേട്ടുണ്ണി
വൃദ്ധ നര വിയര്പ്പില്‍ വീണൊട്ടി കിടക്കുമാ
ശുഷ്കിച്ച മാറിലേക്കു മുഖം പൂഴ്ത്തുന്നു
................................................
..................................................
അമ്മതന്‍  കല്യാണമായിരുനിന്നലെ
ഉണ്ണിയും പോയിരുന്നു....

**********************************************