ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2012, ഒക്‌ടോബർ 19, വെള്ളിയാഴ്‌ച

ഗ്യാസ് സ്റ്റൌ

( ഒരു ഇരുപത്കാരന്‍ പതിനേഴ് വര്ഷങ്ങള്ക്ക് മുമ്പ് നടത്തിയ സര്ഗ്ഗാന്വേഷണ പരീക്ഷണങ്ങളുടെ ഫലമാണ് ഈ കഥ. അന്നത്തെ കേരളത്തിലെ ഒരു ഇടത്തരം ഗ്രാമത്തിന്റെ സാമൂഹികവും, സാമ്പത്തികവും, മനശാസ്ത്ര പരവുമായ പശ്ചാത്താലത്തിലാണ് ഈ കഥ എഴുതിയിട്ടുളളത്. 1996 ആഗസ്റ്റില് കുങ്കുമം വാരികയില്‍ പ്രസിദ്ധീകരിച്ചു . ഒരു മുഖ്യധാരാ പ്രസിദ്ധീകരണത്തില്‍ എന്റേതായി ആദ്യമായി അച്ചടിച്ചു വന്ന കഥ.....ഒരു പുതുമുഖത്തെ സംബന്ധിച്ചിടത്തോളം പത്രാധിപന്മാരെ പ്രീതിപ്പെടുത്തുക എന്നത് ദൈവത്തെ പ്രീതിപ്പെടുത്തുന്നതിനേക്കാള്‍ ദുഷ്കരമായിരുന്ന കാലം. ഇന്നും ഏതാണ്ട് അങ്ങനെയൊക്കെ തന്നെ....പക്ഷെ ആരെങ്കിലും വായിച്ചു പോലും, ഇല്ല പോലും.... ഇന്ന് നമുക്ക് ആത്മപ്രകാശനത്തിന് ബ്ലോഗുകളുണ്ട്. ആരുടേയും അനുവാദത്തിന് കാത്തു നില്ക്കേണ്ടതില്ല....ബ്ലോഗെഴുത്തിനോടുളള എല്ലാ ആദരവും നിലനിര്ത്തി കൊണ്ടു പറയെട്ടെ.....കഥയോ കവിതയോ അയച്ചുളള ആ കാത്തിരിപ്പ്....പോയ വേഗത്തിലുളള അതിന്റെ മടങ്ങി വരവ്,... നാണക്കേട് ,നിരാശ,  ആത്മസംഘര്ഷം.....ഒടുവില്‍ സ്വന്തം പേര് അച്ചടിച്ചുകാണുമ്പോഴുളള പറഞ്ഞറിയിക്കാനൊക്കാത്ത സന്തോഷം...അതൊന്നും ബ്ലോഗ് എഴുത്തിനില്ല തന്നെ)
                                                                                            ഒന്ന്

കേവലം രണ്ടര വയസ്സ് പ്രായം മാത്രമുളള ആ ചെറുക്കന്‍ അടുക്കളയില്‍ നിന്നും ഒരു കരിക്കട്ട എടുത്തു കൊണ്ട് വന്ന് ഭിത്തിയിലെന്തോ കുത്തിവരച്ചു വെച്ചു. അവന്‍ ആ രൂപത്തെ കാക്കച്ചി എന്നു വിളിച്ചു. സത്യത്തില്‍ അതിന് ഒരു കാക്കച്ചിയുടെ രൂപമെന്നല്ല വൃത്തികെട്ട ഒരു പന്നിക്കോഴിയുടെ രുപമാണ് ഉണ്ടായിരുന്നത്. ശേഷം അവന്‍ തന്റെ ഇത്തിരിപ്പോന്ന ലിംഗം മുകളിലേക്ക് ഉയര്ത്തിപ്പിടിക്കുകയും കാക്കച്ചിയെ ലക്ഷ്യമാക്കി സര്‍വ്വ ശക്തിയുമെടുത്ത് മൂത്രമൊഴിക്കുകയും ചെയ്തു.അപ്പോഴാണ് അതുവരേയും അടുക്കളയില്‍ തകൃതിയായി ദോശചുട്ടുകൊണ്ടിരുന്ന അമ്മ രാഗിണി നന്ദന്‍ അങ്ങോട്ടേക്കു വന്നത്. ദൈവമേ വൈറ്റുവാഷ് ചെയ്തിട്ടു ഒരുമാസം പോലും തികയാത്ത ഭിത്തിയാണന്നു പറഞ്ഞു കൊണ്ട് അവള് അവന്റെ ചെവി പിടിച്ചു തിരിക്കുകയും, കൈയിലിരുന്ന ചട്ടുകം കൊണ്ട് ചന്തിക്ക് കുത്തുകയും ചെയ്തു. എന്നിട്ടും അവന്‍ മറ്റുകുട്ടികള് ചെയ്യാറുളളതു പോലെ അണ്ണാക്ക് പിളര്ന്ന് കീറിയില്ലന്നല്ല, കൂടുതല്‍ ഉന്മേഷവാനായി മറ്റൊരു കാക്കച്ചിയെ വരയ്ക്കുന്ന പരിപാടിയില്‍ ഏര്പ്പെടുക കൂടി ചെയ്തു.
" നീ നിന്റെ തന്തയെപ്പോലെ വഷളനാണ്...തളള പ്രഖ്യാപിച്ചു ". പയ്യന്‍ കൂസാക്കിയില്ല. അവന്‍ നിലത്തു വീണു കിടന്നിരുന്ന മൂത്രത്തില്‍ ചവുട്ടി ഡാന്സ് തുടങ്ങി. തളള അടുത്ത മാര്ഗ്ഗത്തിലേക്കു കടന്നു.
ഇനിയും നീ കുരുത്തക്കേട് തുടരുകയാണങ്കില്‍ നിന്റെ പൂഞ്ഞിങ്ങ അരിഞ്ഞ് ഞാന്‍ കാക്കക്കിട്ടു കൊടുക്കും
ഇത്തവണ ചെറുക്കനൊന്ന് നടുങ്ങി. അവന്‍ അടി വയറ് തപ്പി പിടിച്ചു കൊണ്ട് അടുക്കളയിലേക്കോടി. ഞൊടിയിടയില്‍ ദോശക്കല്ലിന്റെ കീഴില് നിന്നും ഒരു തീക്കൊളളിയുമായി തളളക്കു നേരെ ചീറിയടുത്തു

രണ്ട്
' കണ്ടില്ലേ....ഇതാണ് ഈ വീട്ടിലെ സ്ഥിതി.പെറ്റ തളളമാരെ തീ കൊണ്ട് കുത്താന്‍ ചെല്ലുന്ന പിളളാര് എവിടെയെങ്കിലുമുണ്ടോ...?
ഇന്നവന്‍ കുത്താനായി ഓങ്ങിയതേയുളളൂ. നാളെയവന്‍ അത് ചെയ്യില്ലാന്ന് ആരു കണ്ടു. ഞാനൊന്നും പറയുന്നില്ല. പറഞ്ഞാല്‍ കൂടിപ്പോകും ചെറുക്കന്‍ അയലത്തെ കണ്ട അലവലാതി പിളളാരുടെ കൂടെ നടന്ന് വഷളായി വരികയാണ്. എന്തിന് അവനെ പറയണം. തന്തയെന്നു പറഞ്ഞൊരുത്തന്‍ അകത്ത് മലരന്ന് കിടപ്പുണ്ട്. അയാള്ക്ക് ഭാര്യയെന്നോ, പിളളാരെന്നോ ഒരു വിചാരവുമില്ല ....അയാള്ക്ക് കുറെനാളായി ഒരു വിചാരമേയുളളൂ. കവിതയെഴുതുക. പിന്നെയത് കീറിക്കളയുക. ഇങ്ങേര്ക്ക് ഇത് എന്തിന്റെ കുറവാണ്. കേട്ടാല്‍ നാലുപേരുടെ മുന്നില് ഞെളിഞ്ഞുനില്ക്കാന്‍ പറ്റിയ
ഒരുദ്യോഗമുണ്ട്. ബാങ്കിലെ അസിസ്ററന്റ് മാനേജര്. ഉടന്‍ തന്നെ പ്രൊമോഷന്‍ കിട്ടിയേക്കും.അല്ല ഒന്നു ചോദിച്ചോട്ടെ ഇക്കാലത്ത് മുണ്ടും ചുറ്റിക്കൊണ്ട് ജോലിക്ക് പോകുന്ന ബാങ്കുദ്യോഗസ്ഥര്‍ എവിടെയെങ്കിലുമുണ്ടോ. പലനാളും കുളിയും നനയുമൊന്നുമില്ല.ഷവറിന്റെ അടുക്കല് ചെന്ന് മേലോട്ട് നോക്കി നില്പാണ്.അവിടെയുമിവിടെയുമൊക്കെ വെളളം കോരിയൊഴിച്ചിട്ടു പുറത്തിറങ്ങും. ആരെ ബോധ്യപ്പെടുത്താനാണ്.കാര്യങ്ങള് ഇങ്ങനെ പോയാല്‍ ഉടന്‍ തന്നെ ഒരു സൈക്യാട്രിസ്റ്റിനെ കാണേണ്ടി വരും.എല്ലാം എന്റെ വിധി . അല്ലാതെന്ത് പറയാനാണ്. ഒരു ബാങ്ക് മാനേജരുടെ വീടെന്നുപറയുമ്പോള് നിങ്ങള് ഏതാണ്ടൊക്കെ വിചാരിക്കുന്നുണ്ടാകും.ഇരുനില മാളിക, കാറ്, ടി.വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍........ഏയ് ഇമ്മാതിരികാര്യങ്ങളൊന്നും ഇവിടെ ഇല്ലേ ഇല്ല.....ഇങ്ങേര് ഈ കിട്ടുന്ന കാശൊക്കെ എന്തെടുക്കുകയാണ്. എനിക്കതിനെപ്പറ്റി യാതൊരു വിവരവുമില്ല.ചോദിക്കാന്‍ ചെന്നാല്‍ കടിച്ചു തിന്നാന്‍ വരും. ആകെപ്പാടെ ഈ വീട്ടിലുളളത് പത്തായം പോലുളള ഒരു റേഡിയോയാണ്. ശബ്ദം കേള്ക്കണമെങ്കില്‍ കുറെ തട്ടു കൊടുക്കണം.പിന്നെ പഴകി ദ്രവിച്ച ഈ വീട്. അതിന്റെ കാര്യമാണ് ബഹു രസം. എവിടെ തിരിഞ്ഞാലും അവിടെല്ലാം എലിയും പല്ലിയും, പാറ്റായും, മാത്രം.............
ഇവിടുത്തെ കാര്യങ്ങളങ്ങനെ. ഇനി മാനേജരദ്ദേഹത്തിന്റെ സംബന്ധ വീടിന്റെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം. എന്റെ തന്ത പ്രൈമറി സ്കൂള് വാദ്ധ്യാരായിരുന്നെങ്കിലും പണം പലിശക്കു കൊടുത്തും, പാലില് വെളളം ചേര്ത്തും കുറെ ഉണ്ടാക്കിയിട്ടിട്ടുണ്ട്. അതിലൊക്കെ എനിക്കും കൂടി അനുഭവാകാശം ഉളളതാണ്.അതെല്ലാം ആങ്ങളമാരും, അവന്മാരുടെ പെമ്പ്രോത്തിമാരും കൂടി തിന്നു മുടിക്കുകയാണ്. കഴുത്തില്‍  കുരുക്കിടുന്നവന്‍ ശരിയായില്ലെങ്കില് കുടുംബം അധോഗതിയാകുമെന്ന് പറയുന്നത് വെറുതെയല്ല.ഇപ്പോള്‍ മാനേജരദ്ദേഹത്തിന്റെ കവി മനസ്സില് പുതിയൊരു ചിന്ത കടന്നു കൂടിയിരിക്കുന്നു. മകനെ സര്ക്കാര് സ്കൂളിലയച്ചു പഠിപ്പിക്കണമെന്നു പോലും.നാലഞ്ചു കൊല്ലം ആറ്റു നോറ്റിരുന്നു കിട്ടിയ സന്തതിയാണ്. അതിനെ ഇങ്ങനെയൊരു കൊലക്കളത്തിലേക്കു തളളി വിടണമെന്ന് ഇങ്ങേര്ക്ക് ഇതെങ്ങനെ തോന്നി. പല്ലും നഖവുമുപയോഗിച്ച് ഞാനതിനെ എതിര്ക്കും. നൊന്തു പ്രസവിച്ചത് ഞാനാണ്. എന്റെ തല തെറിക്കേണ്ടി വന്നാലും ആ തോന്ന്യാസത്തിന് കൂട്ടു നില്ക്കാന്‍ എന്നെ കിട്ടില്ല...................' ഇത്രയും കാര്യങ്ങള്‍ ശ്രീമതി രാഗിണിനന്ദന്‍ ചെറുക്കനുമായിട്ടുളള ഗുസ്തിക്കു ശേഷം ആരോടെന്നില്ലാതെ പറയുകയോ, അല്ലെങ്കില് മുറുമുറുപ്പോടെ സ്വയം ചിന്തിക്കുകയോ ചെയ്യുകയായിരുന്നു. ഈ നേരത്തിനിടയ്ക്ക് അവള്‍ ഒരു വലിയ ഡിഷ് നിറയെ ദോശ ചുടുകയും,ചമ്മന്തി അരക്കുകയും, എന്തിന് ചായയിടുന്നതിനുളള പ്രാരംഭ നടപടികള്‍ ആരംഭിക്കുക പോലും ചെയ്തു കഴിഞ്ഞിരുന്നു. അതിലുപരി അവള്‍ രണ്ടു മൂന്ന് വാതിലുകള്‍ കടന്ന് ഭര്ത്താവ് രാഗാനന്ദന്‍ കിടക്കുന്നിടത്തു ചെല്ലുകയും അയാടെ പുളിയില്ലാത്ത രണ്ടു മുന്ന് ചീള് തെറി വിളിക്കുകയും ചെയ്തു. രാഗാനന്ദന്‍ അപ്പോള്‍ കട്ടിലില്‍ ചമ്രം പൊടിഞ്ഞിരുന്ന് അയാളുടേത് മാത്രമായ കവിത സ്വയം ചൊല്ലി രസിക്കുകയായിരുന്നു. രാഗിണിക്ക് ശുണ്ഠി വന്നു.അയാളുടെ ഒരു മുടിഞ്ഞ കവിത. മണി എട്ടു കഴിഞ്ഞിരിക്കുന്നു.ഇതു വരേയും പോകാനുളള ഒരു തയാറെടുപ്പും നടത്തിയിട്ടില്ല. തിരികെ പോകുമ്പോള്‍ അവള്‍ ചിന്തിച്ചത് ദോശ ചുടുന്നതിനെപ്പറ്റിയാണ്.. അല്പം പോലും കരിയാതെ ദോശകള് ഒന്നിന് പിറകെ ഒന്നായി ചുട്ടടുക്കുന്നതും, നിയതമായ വൃത്താകൃതിയില് ചപ്പാത്തി പരത്തുന്നതും അയാളുടെ സാഹിത്യത്തെക്കാള്‍ ഒന്നാം തരം കലയാണന്ന് അവള്‍ക്ക് തോന്നി.എന്നാല്‍ അന്നവള്‍ പ്രതീക്ഷിച്ചതില്‍  നിന്നും വിഭിന്നമായി രാഗാനന്ദന്‍ കുളിച്ചു കുറിതൊട്ട്, ക്ലോക്കില്‍ കൃത്യം എട്ടര മണി അടിച്ചതോടെ പോകോനെല്ലാമൊരുങ്ങി.അവരുടെ വിവാഹത്തിന്റെ ആദ്യ ദിനങ്ങളില്‍ മാത്രം അയാള്‍ ഉപയോഗിച്ചിരുന്നതുപോലെ  കടും നില നിറത്തിലുളള പള, പള മിന്നുന്ന ചെക്ക് ഡിസൈനുളള ഷര്ട്ടും, കാലില്‍ ഇളം ചാരനിറത്തിലുളള ആക്ഷന് മോഡല് ഷൂവും അപ്പോള്‍ അയാള്‍ ധരിച്ചിരുന്നു. കോട്ടും സ്യൂട്ടുമിട്ട് നിങ്ങളിതെങ്ങോട്ടാണ് പെണ്ണു കാണാനാണോ എന്നയാളോട് തമാശയായിട്ടെങ്കിലും ചോദിക്കണമെന്ന് ആഗ്രഹമുണ്ടായിട്ടും അവളത് ചോദിച്ചില്ല. ചിലപ്പോള് അങ്ങനെ ഒരു ചോദ്യം മാത്രം മതി ഷൂവും, പാന്റസും വലിച്ചെറിഞ്ഞ് അയാള്‍ പഴയ കോണാനുമുടുത്തുകൊണ്ട് യാത്രയാകാന്.
 രാഗാനന്ദന്‍ പ്രാതല് കഴിച്ചുകൊണ്ടിരുന്നപ്പോള് രാഗിണി അയാളെ  മുട്ടിയുരുമ്മികൊണ്ട്  പതിവുളള പരാതി ആവര്ത്തിച്ചു.
" ടിവിയും, ഫ്രിഡ്ജും ഒന്നും ഇപ്പോള്‍ വേണമെന്നില്ല. അടുപ്പിന്റെ കീഴില്‍ കിടന്ന് തീയൂതിയൂതി എന്റെ കണ്ണും കരളും വാടി.അതുകൊണ്ട് ദൈവത്തെയോര്ത്ത് നിങ്ങള്‍ അത്യാവശ്യമായി ഒരു ഗ്യാസ് കണക്ഷന് അപേക്ഷ നല്കണം "
അയാള്‍ ഭാര്യയുടെ പരാതി ഒന്നു മൂളി കേള്ക്കുകപോലും ചെയ്യാതെ വേഗത്തില് പടിയിറങ്ങി. ഭര്ത്താവിനെ     പ് രാകികൊണ്ട് രാഗിണി അടുക്കളയിലേക്കും പോയി.നേരം പത്തു മണിയായതോടെ വീടെല്ലാം അടിച്ചുവാരി ഒന്ന് നടുനിവര്ത്താന്‍  ഒരുങ്ങുമ്പോഴാണ് അടുത്തൊരു എയിഡഡ് സ്കൂളില് ലക്ഷക്കണക്കിന് രൂപാ കോഴകൊടുത്ത് വാദ്ധ്യായനിയായി കയറിയ സുനന്ദ മോഹനന്‍ ഓടിക്കിതച്ചവിടെ എത്തിയത്.
" കുറെ നാളായി ഞാന്‍ വിചാരിക്കുന്നു നിന്റെ വീടും കുടിയുമൊക്കെ ഒന്നു വന്നു കാണണമെന്ന്. അതെങ്ങനാ സമയം കിട്ടണ്ടേ.....?" വല്ലാത്തൊരു വെപ്രാളത്തോടെയാണ് സുനന്ദാ മോഹനന്‍ അതു പറഞ്ഞു നിര്ത്തിയത്
" ഓ സമയം കിട്ടാതിരിക്കാന്‍ നിനക്കെന്നതാ കളക്ടറുദ്യോഗമാ....നിന്റെ മേക്കപ്പൊന്നു കുറച്ചാല്‍തന്നെ ദിവസം രണ്ടു മൂന്ന് മണിക്കൂര് ലാഭിക്കാം.നിനക്കിപ്പോഴെങ്കിലും ഇവിടം വരെ വന്ന് പഴയ കൂട്ടുകാരിയെ കാണാന്‍ തോന്നിയല്ലോ...അതു തന്നെ മഹാഭാഗ്യം?" എന്നു പറഞ്ഞുകൊണ്ട് രാഗിണി അടുത്തക്ഷണത്തില്‍ ഊഷ്മളമായ ഒരു പുഞ്ചിരി സമ്മാനിച്ച്, അനിര്‍വചനീയമായ ഒരു ഉളപ്പുളകത്തോടെ സുനന്ദാ മോഹനന്റെ കൈത്തലം ഗ്രഹിച്ചു കൊണ്ട് അകത്തേക്കു കൂട്ടികൊണ്ടു പോയി.
" നീ അവിടെയിരിക്ക് ഞാന്‍ ചായയിടാം." സത്യത്തില്‍ അപ്പോള്‍ ചായയിടാന അവിടെ പാലു പോയിട്ട് തേയില പോലും അവശേഷിക്കുന്നില്ല എന്നറിയാമായിരുന്നിട്ടും രാഗിണി അങ്ങനെ പറയുക തന്നെ ചെയ്തു.
" ഓ ചായകുടിക്കാനൊന്നും സമയമില്ല. ഇപ്പോള്‍ തന്നെ ലേറ്റായിരിക്കുന്നു. എച്ച്. എം ഒരു ലേഡിയാണ്.വല്ല ആണുങ്ങളുമായിരുന്നെങ്കില്‍ ഒരു കുഴപ്പവുമില്ലായിരുന്നു.കുറഞ്ഞ പക്ഷം ഒരു സ്ത്രീയെന്ന നിലയിലുളള മനുഷ്യപ്പറ്റെങ്കിലും  കാണിച്ചേനെ....ഇനിയും താമസിച്ചാല് തൈക്കിളവി കണ്ണുരുട്ടും...."
പോകുന്നതിനു മുമ്പ് സുനന്ദാ മോഹനന്‍ രാഗിണി നന്ദന്റെ മനസ്സില്‍ കൊളളിയാന് വീഴ്ത്തികൊണ്ട് ആ വാര്ത്ത പറഞ്ഞു
" നമ്മുടെ കൂടെ കോളേജില് പഠിച്ച ഒരു പ്രിയാ കൃഷ്ണനുണ്ണിയെ അറിയുമോ നിനക്ക്. കഥകളി ഭ്രാന്ത് പിടിച്ച് കുടുംബ കുളംതോണ്ടിയ കൃഷ്ണനുണ്ണി മാഷ്ടെ മകള്...ആ ആട്ടക്കാരി....അവള്ക്ക് എസ്.ബി.റ്റി യില് ക്ലാര്ക്കായി ജോലി കിട്ടി.. നിന്റെ ഭര്ത്താവ് ജോലി ചെയ്യുന്ന ബാങ്കില് ഇന്നലെ അവള്‍ ജോയിന്‍ ചെയ്തു"
നിന്ന നില്പില്‍ വീടിന്റെ മേല്ക്കൂര തന്റെ ശിരസ്സിലേക്ക് ഇടിഞ്ഞ് വീണിരുന്നെങ്കിലെന്ന് രാഗിണി നന്ദന് ആത്മാര്ത്ഥമായി ആഗ്രഹിച്ചു പോയി. എന്തായാലും തന്റെ പഴയ കൂട്ടുകാരി, ആ നേരമില്ലാ നേരത്ത് ഓടിക്കിതച്ച് അവിടെയെത്തിയത് പഴയ സൌഹൃദം വന്ന് അലട്ടിയതുകൊണ്ടല്ല എന്നു മനസ്സിലാക്കാനുളള സാമാന്യ ബുദ്ധി അവള്‍ക്കില്ലാതില്ല......  എലിയെ പിടിച്ച് വെളളത്തില്‍ മുക്കുന്നതു പോലെ മറ്റുളളവരെ ദുഖത്തിലാഴ്ത്തി രസിക്കുന്ന ഒരു സിനിക്കാണവള്‍...എങ്കിലും യാതാര്ത്ഥ്യത്തിനു നേരെ കണ്ണടയ്ക്കുന്നതെങ്ങനെ......അറിഞ്ഞിടത്തോളം അതങ്ങനെ നിസ്സാരമായി തളളിക്കളയേണ്ട കാര്യവുമല്ല. പ്രിയാ കൃഷ്ണനുണ്ണി....കഥകളിക്കാരന്റെ മകളാണവള്‍.....കണ്ണും കവിളും കൊണ്ടുളള കഥകളി അവള്ക്ക് നല്ല വശമുണ്ടെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.....കോളേജില് പഠിക്കുന്ന കാലത്തെ ആണുങ്ങളെ വളച്ചെടുക്കാന്‍ മിടുക്കിയാണ്. പോരെങ്കില് ചില ആംഗിളുകളില്‍ നിന്നു നോക്കുമ്പോള്‍ അവള്‍ തന്നെക്കാളലല്പം സുന്ദരിയുമാണ്......ചുമ്മാതാണോ കാമദേവവനിന്ന് കോളേജ് കുമാരന്‍മാരെപ്പോലെ അണിഞ്ഞൊരുങ്ങി ഇറങ്ങിയത്.
   അന്ന് രാത്രി പതിവിലുമേറെ വൈകി രാഗാനന്ദന്‍ ഒരു മഞ്ഞത്തവളയുടെ മയക്കത്തേടെ വന്ന് കതകു പാളികള്‍ തളളിത്തുറന്ന് കിടക്കയിലേക്കു മറിഞ്ഞു വീണു.
"നിങ്ങള് ഇത്ര നേരം എവിടെ പോയി കിടക്കുകയായിരുന്നു. ഈ വീട്ടില് ഒരു തളളയും കുഞ്ഞും മാത്രമേയുളളു എന്ന കാര്യം നിങ്ങള്‍ മറന്നു പോയോ..?"അതു പറയുമ്പോള് രാഗിണി കോപവും, സങ്കടവും കലര്‍ന്ന് ഒരു പൊട്ടിക്കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു
" ബാങ്കില്..... പുതിയതായി വന്ന സ്റ്റാഫിന്റെ വക പാര്ട്ടിയുണ്ടായിരുന്നു " പാതി മയക്കത്തില്‍ കിടന്ന് അയാള്‍ മുരണ്ടു
 " പുതിയ സ്റ്റാഫ്, പാര്ട്ടി...... എല്ലാം ഞാന്‍ അറിയുന്നുണ്ട്" .രാഗിണി നന്ദന് അത് പറഞ്ഞ് തീരുന്നതിനു മുമ്പേ അയാള്‍ ഗാഢമായ ഒരു ഉറക്കത്തിലേക്ക് വീണു കഴിഞ്ഞിരുന്നു. അവള്‍ പതിയെ എഴുന്നേറ്റു പോയി, കിടക്കയിലേക്കു വന്നു വീഴുന്നതിനു മുമ്പ് രാഗാനന്ദന്‍  മുറിയുടെ ഒരു മൂലക്കായി ഉപേക്ഷിച്ചു പോയ പ്ലാസറ്റിക്ക് കവര്  ഒരു നെഞ്ചിടിപ്പോടെ അരിച്ചു പെറുക്കിത്തുടങ്ങി.പുതിയ ഒരു ജോഡി ഷൂസ്, ഷര്ട്ട്,ആഫ്റ്റര് ഷേവ് ലോഷന്‍ , ഒരു ചെറിയകുപ്പി പെര്ഫ്യൂം, ഒരു ചെറിയ കഷ്ണം കണ്ണാടി ഘടിപ്പിച്ച മണിപേഴ്സ്...അവളറിയാതെ നെഞ്ചത്തു കൈവെച്ചു. ദൈവമേ ഇങ്ങര് ഇത് എന്തിനുളള പുറപ്പാടിലാണ്.
പിറ്റേന്നു രാവിലെ രാഗാനന്ദന്‍  അയാളുടേതു മാത്രമായ കവിത ചൊല്ലുന്നതിനു പകരം, പഴയ ഒരു സിനിമാഗാനവും മൂളിക്കൊണ്ടാണ് എഴുന്നറ്റത്
' മാനസമൈനേ വരൂ......
മധുരം നുളളിത്തരൂ....'
അയാള്‍ തന്റെ താടിയിലെ അവനാന പൊടി രോമം നീക്കം ചെയ്യുമ്പോഴും ആ ഗാനത്തിന്റെ ആദ്യത്തെ ഈരടികള്‍ ആവര്ത്തിച്ചാവര്ത്തിച്ചു മുളുന്നുണ്ടായിരുന്നു എന്ന വസ്തുത രാഗിണി നന്ദനെ വല്ലാതെ അലോസരപ്പെടുത്തി.
ഇടക്കുവെച്ചയാള്‍ മുറ്റത്തുനിന്നിരുന്ന മകനെ മണ്ണു വാരി കളിച്ചു എന്നതിന്റെ പേരില്‍ നനഞ്ഞ കൈവലിച്ച് രണ്ട് അടികൊടുക്കുക കൂടി ചെയ്തു. അവന്‍  പതിവിനു വിപരീതമായി കുത്തിയിരുന്ന് അമ്മയെ വിളിച്ച് അലറിക്കരഞ്ഞു തുടങ്ങി. അടുക്കളയിലായിരുന്ന രാഗിണിനന്ദന്റെ മനസ്സൊന്നു കാളി
ദൈവമേ എല്ലാം പതിവിനു വിരുദ്ധമായാണല്ലോ സംഭവിക്കുന്നത്.അവള്‍ ഓടിച്ചെന്ന് കുഞ്ഞിനെ ഒക്കത്തേന്തി
" എട്ടും പൊട്ടും തിരിയാത്ത കുഞ്ഞാണ്. അതിനോട് ഇത്ര ദുഷ്ടത്തരം പാടില്ല." അവള് അയാളക്കു നേരെ കയര്ത്തു.
എന്നാല്‍ രാഗാനന്ദനാകട്ടെ അതിനു മറുപടി നല്കാന്‍  താല്പര്യമില്ലാത്ത മട്ടില്‍ അകത്തേക്കു കയറിപ്പോയി. അകത്ത് അയാള് അന്നും തലേ ദിവസത്തെപ്പോലെ കണ്ണാടിക്കു മുന്നില്‍ ഏറെ നേരം നിന്ന്, തലമുടി ചീകിയൊതുക്കി, തലേ ദിവസം പുതുതായി വാങ്ങിയ ഷര്ട്ടും, ഷൂവും ധരിച്ച് കതകു തുറന്ന് പുറത്തേക്കിറങ്ങി.
മുന്നില്‍ വിളറി ജ്വലിച്ചു കൊണ്ട് ഭാര്യ രാഗണി നില്ക്കുന്നു
" പുതിയ ഷര്ട്ടു വാങ്ങിക്കാനും, പുതിയ ഷൂ മേടിക്കാനും നിങ്ങളുടെ കൈയില്‍ പണമുണ്ട്. എനിക്കു കല്യാണത്തിനു പോകാന് ഒരു സാരി വേണമെന്നു പറഞ്ഞാലോ, എന്റെ ചെറുക്കന് അസുഖം വന്നാല് ആശുപത്രിയില് പോകണമെന്ന് പറഞ്ഞാലോ നിങ്ങള്ക്ക് അനക്കം കാണില്ല."
" ഓ എന്റെ ഭാര്യേ.....നീയൊന്ന് മിണ്ടാതിരി " ചെവിപൊത്തിക്കൊണ്ടയാള്‍ പറഞ്ഞു
 " ഇനി മുതല്‍ നീ പറയുന്നതനുസരിച്ച് ഞാന്‍  ജീവിക്കാന്‍  പോകുകയാണ്.നിനക്കിഷ്ടപ്പെട്ട സാരി നമുക്ക് ഒന്നിച്ചു പോയി ഇന്നു തന്നെ വാങ്ങാം. മകനെ സി.ബി.എസ്.സി സകൂളില് തന്നെ പഠിപ്പിക്കാം. തല്ക്കാലത്തേക്കു യാത്ര ചെയ്യാന്‍  ഒരു ബൈക്ക് വാങ്ങാം. ആഴ്ചതോറും സിനിമയ്ക്കു പോകാം. പിന്നെ ഗ്യാസിന്റെ കാര്യം..സര്ക്കാരിന്റേതാകുമ്പോള്‍ കുറെ കാല താമസം പിടിക്കും.അതു കൊണ്ട് ഏതെങ്കിലും പ്രൈവറ്റ് ഏജന്സിക്ക് ഇന്നു തന്നെ അപേക്ഷ നല്കാം. ഇനിയും തീയൂതിച്ച് നിന്റെ കണ്ണും കരളും വാട്ടാന്‍  ഞാന്‍  ഉദ്ദേശിക്കുന്നില്ല.. "
രാഗിണി നന്ദന്‍ ഒരു നിമിഷം മിഴിച്ചു നിന്നു പോയി. അയാളില്‍ നിന്ന് അത്രയും ഹൃദയ ഹാരിയായ ഒരു മറുപടി അപ്പോഴെന്നല്ലാ, ഒരിക്കലും കിട്ടുമെന്നവള്‍ പ്രതീക്ഷിച്ചിരുന്നില്ല.രാഗാനന്ദന്‍  അന്നെത്തെ പ്രാതല്‍ കഴിക്കാനിരുന്നപ്പോഴും,ശേഷം അയാള്‍ യാത്ര പറഞ്ഞിറങ്ങിയപ്പോഴും അവള്‍ ഒരു മാസ്മരിക ലോകത്തായിരുന്നു. ബൈക്കിന് പിന്നില്‍ ഭര്ത്താവിനോട് ചേരന്നിരുന്ന്, നഗരത്തിലൂടെ യാത്ര ചെയ്യുന്ന രംഗം മനസ്സില്‍ കണ്ട് അവള്‍ ഊറി ചിരിച്ചു.
സന്തോഷം കൊണ്ട് എന്തു ചെയ്യണമെന്നറിയാന്‍  വയ്യ.......വെറുതെ അന്നത്തെ പത്രം കൈയിലെടുത്ത് മറിച്ചു നോക്കി. ഒരു വാര്‍ത്ത കണ്ട് ഞെട്ടിപ്പോയി.
' ഗ്യാസ് സ്റ്റൌ പൊട്ടിത്തെറിച്ച് യുവതി മരിച്ചു. ഭര്ത്താവും, കാമുകിയും അറസ്റ്റില്‍........'
ഞൊടിയിടയില്‍ ഭര്ത്താവിന്റേയും കാമുകിയുടേയും സ്ഥാനത്ത് രണ്ട് രൂപങ്ങള്‍ തെളിഞ്ഞു വന്നു. രാഗാനന്ദനും, പ്രിയാ കൃഷ്ണനുണ്ണിയും.....ദൈവമേ അപ്പോഴിതാണോ ഇയാളുടേയും പ്ലാന്‍ ...സര്ക്കാര്‍ ഏജന്സിയാകുമ്പോള്‍ കാല താമസം വരും പോലും. ആ അറുവാണിച്ചിയുടെ ചുവപ്പും തുടിപ്പും കണ്ട് അയാള്‍ മയങ്ങിയിരിക്കുന്നു... അവള്‍ പല്ലു കടിച്ചു കൊണ്ട് പുറത്തേക്കിറങ്ങി.രാഗാനന്ദന്‍  വീട്ടില്‍ നിന്നും റോഡിലേക്കുളള വളവ് തിരിഞ്ഞു പോകുന്നതേയുളളൂ. അവള്‍ അല്പം കൂടി നീങ്ങി നിന്ന് അയാളോടായി ഉച്ചത്തില്‍  ഇങ്ങനെ വിളിച്ചു പറഞ്ഞു.
" അതെ ഞാന്‍  പറഞ്ഞന്നേയുളളൂ.ഇവിടെ ഇപ്പോള് ഗ്യാസ് സ്റ്റൌവിന്റെയെന്നല്ലാ. ഒരു മണ്ണണ്ണ സ്റ്റൌവിന്റെ ആവശ്യം തന്നെയില്ല. ഇപ്പോള്‍ അത്യാവശ്യം ഒരു ടിവിയാണ്..........."
                                               ****************************

2012, ഒക്‌ടോബർ 9, ചൊവ്വാഴ്ച

ഊര്‍മ്മിള ഒരു ദു:സ്വപ്നത്തിലാണ്..........

ഊര്‍മ്മിള ......ലക്ഷ്മണന്റെ ഭാര്യ ....രാമന്റെ സഹോദര ഭാര്യ എന്നതിനപ്പുറം പ്രധാന്യ മൊന്നുമില്ലാതെ  ആദി കവി മൌനത്തിന്റെ വല്മീകത്തില്‍   ഒളിപ്പിച്ചവള്‍  ...ഭര്‍ത്താവ് ജീവിച്ചിരിക്കെ വൈധവ്യത്തിന്റെ തീക്കനലും പേറി ,വേദനയുടെ നിശബ്ദ സാഗരം  ഉള്ളിലടക്കി    ഒറ്റപ്പെടലിന്റെ തുരുത്തില്‍ , അവഗണനയുടെ  ശരശയ്യയില്‍ സ്വൊന്തം യൌവ്വനം ഹോമിച്ച ലോകത്തിലെ ആദ്യത്തെ സ്ത്രീ ഹൃദയം ഇവളുടെതായിരിക്കണം ........!!!





ഊര്മ്മിളേ വില്ലിന്‍ ഞാണൊലി മുഴങ്ങുന്നു.......
രാമപാദവും തേടി നിന്‍ കാന്തന്‍
കാനനത്തിലുഴറുന്നു
കാതരേ രാഗവിവശയാം നിന്‍ കണ്കളില്‍
കാലമുറയുന്നു
കോമരത്തിണ്ണയില്‍
കോലങ്ങള്‍ കലി തുളളിയാര്‍ക്കുന്നു
കോലായിലാ കൂനിത്തളള
കൂട്ടിയും, കിഴിച്ചും കാലങ്ങളെണ്ണുന്നു
കുടിലത കൊണ്ടൊരു കൂരമ്പു തീര്‍ത്തതില്‍
കരളുകള്‍ കോര്‍ത്ത് രസിക്കുന്നു
ഊര്മ്മിളേ വില്ലിന്‍ ഞാണൊലി മുഴങ്ങുന്നു........
കാട്ടു പാതകളിലൊറ്റയാന്‍മാര്‍
വന്നു ചിന്നം വിളിച്ചൂ
കരിനാഗം പത്തി വിടര്‍ത്തി
പതുങ്ങി നിന്നൂ
കരിമ്പുലികള്‍, കാലൊച്ചയില്ലാതെ വന്നു
കാരിരുള്‍ മുളള് കൊണ്ട് കാല്‍ മുറിയുന്നു
കാട്ടിലൂടല്പം തെളിനീരു തേടിയലയവേ
കരിമ്പാറയില്‍ നിന്നു കാല്‍ വഴുതിയയ്യോ...!
ര്‍മ്മിളേ വില്ലിന്‍ ഞാണൊലി മുഴങ്ങുന്നു........
കൂരിരുള്‍ വന്നു കുണുങ്ങി, കുണുങ്ങി
പിന്നെ കുടില നൃത്തം ചവിട്ടുന്നതെവിടയും
കടലുകള്‍ പിളരുന്ന നാദവും കേള്‍ക്കുന്നുവല്ലോ
ക്രൌഞ്ച മിഥുനങ്ങളൊന്നിതാ
വേടന്റെ അമ്പേറ്റു വീണു പിടയുന്നതിന്‍
ചിറകടിയൊച്ചയും കേള്‍ക്കുന്നു
ഭൂമി പിളരുന്ന വേഗത്തില്‍
രഥചക്രങ്ങളുരുളുന്നു
വേട്ടനായ്ക്കള്‍ കൂട്ടമായോരിയിട്ടെത്തുന്നു
വാള്‍ത്തലകള്‍ മിന്നലുകളായ് 
വിണ്ണിലുയരുന്നു  
ശരമാരിയേറ്റാരോ നിലവിളിക്കുന്നു 
ചുടുനിണച്ചാലുകള്‍ ചിത്രം വരയ്ക്കുന്നു 
ചുടലതന്‍ ചൂരടിക്കുന്നു 
ചടുല താളങ്ങളൊക്കെ  നിലച്ചു പോയ്‌
ചകിതയാം സന്ധ്യകള്‍  വന്നണയുന്നു 
ചരിത്രേതിഹാസമേ   നിന്‍ പഴങ്കഥ  താളുകളില്‍ 
ചോരകൊണ്ടെഴുതിയ വീര ചരിതങ്ങളില്‍  
പകിട പന്ത്രണ്ടും നിരത്തി 
പതുങ്ങിയിരിപ്പൂ കാലം......
ഊര്മ്മിളേ വില്ലിന്‍ ഞാണൊലി മുഴങ്ങുന്നു.......
 





2012, ഒക്‌ടോബർ 6, ശനിയാഴ്‌ച

സസ്നേഹം Chest No :13 -CISF RTC സിദാബാടി

വീടിന്‍റെ നാലു ചുവരുകളെയും സ്നേഹിച്ച് ,സ്വയം സൃഷ്ടിച്ചെടുത്ത ഒരു തുരുത്തില്‍ , സ്വന്തം ഭാവനകളുടെ ലോകത്ത് ഒരു  സ്വപ്നജീവിയായി   തീര്‍ത്തും അലസനായി കഴിഞ്ഞിരുന്ന ഒരു ചെറുപ്പക്കാരന്‍ ... ജീവിതത്തിന്റെ ഗതിവേഗങ്ങളില്‍  ഒന്നില്‍ സ്വന്തം  നാടും വീടും സ്വപ്നങ്ങളും ഉപേക്ഷിച്ച്  ,ഉപജീവനത്തിനായി വിദൂരമായ ഒരു സ്ഥലത്തേക്ക് പോകേണ്ടിവരുന്നു.....  . കണിശമായ ചിട്ടകള്‍ക്കും ,കഠിന ശിക്ഷണങ്ങള്‍ക്കും ,ഉഗ്രശാസനകള്‍ക്കും പേര് കേട്ട അര്‍ദ്ധ സൈനികരുടെ ഒരു പരിശീലന ക്യാമ്പിലേക്ക് . പിന്നീട് ജീവിത പന്ഥാവിലെ ഒരു വഴിത്തിരിവില്‍ വെച്ച് ആ ബന്ധം ഉപേക്ഷിച്ചെങ്കിലും അവിടെക്കുള്ള യാത്ര, , അവിടുത്തെ ജീവിതം......വര്‍ഷങ്ങള്‍ കുറെയേറെ കഴിഞ്ഞിട്ടും മായാതെ മനസ്സില്‍ തന്നെ കിടക്കുന്നു.ആത്മ പ്രകാശനം ഇഷ്ടമുള്ളത് കൊണ്ടല്ല .ഓര്‍മ്മകള്‍ ഓളങ്ങളായി  മനസ്സിനെ നിരന്തരം വന്നു ആലോസരപ്പെടുത്തുമ്പോള്‍  ഇതല്ലാതെ  വേറെ മാര്‍ഗമൊന്നും കാണുന്നില്ല .......സദയം ക്ഷമിക്കുക  



ഞാന്‍  എനിക്കു ചേരാത്ത ആ കാക്കി വേഷം അഴിച്ചു കളഞ്ഞിട്ട് വര്‍ഷങ്ങള്‍  കുറെയായി. എങ്കിലും ഓര്മ്മകളെ അങ്ങനെ അഴിച്ചുകളയാന്‍  കഴിയില്ലല്ലോ.....ഏകാന്തമായിരിക്കുന്ന ചില ദിന രാത്രങ്ങളില്‍  ഞാനെന്റെ ട്രെ യ്നിംഗ് സെന്ററിലേക്കു പോകും...മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന മുഷിഞ്ഞ യാത്രക്കൊടുവില് ഹൌറാ  പാലമിറങ്ങും. അവിടെ നിന്നും അസന്സോളിലേക്കുള്ള  ലോക്കല്‍  ട്രെയിന്‍ കിട്ടും. നാല് മണിക്കൂര്‍  യാത്ര ചെയ്താല്‍  അസന്‍ സോളിലെത്താം. അവിടെ ചിര പുരാതനമായ കറുപ്പും വെളളയുമടിച്ച ടാക്സികള്‍  യാത്രക്കാരെ പ്രതീക്ഷിച്ച് ആകാംക്ഷ നശിച്ചു  കാത്തു കിടക്കുന്നുണ്ടായിരിക്കും.അവരില്‍  ഏതെങ്കിലും ഒരു ടാക്സിക്കാരനെ തോണ്ടി വിളിച്ചിട്ട് പാതി ഹിന്ദിയില്‍  പറഞ്ഞൊപ്പിക്കും
"ഹം കോ സിദാബാടി ജാനാ ഹൈ...."
ഉറക്കച്ചടവിനിടയിലും അയാളുടെ കണ്ണുകള്‍  വികസിക്കും. അയാള്‍ അവിശ്വസനീയമായ ഒരു നോട്ടം നോക്കും.
"കിതനാ ആദ്മി ഹൈ?"
"പാഞ്ച്"
"ഠീക്ക് ഹൈ അന്തര്‍  ബൈട്ടിയേ"
അയാള്‍  ഭവ്യതയോടെ വന്ന് കാറിന്റെ വാതില്‍  തുറന്നു തരും
അതിനിടയ്ക്ക് കൂട്ടത്തിലെ മുറി ഹിന്ദിക്കാരന്‍  ടാക്സി ചാര്ജ്ജ് സംബന്ധിച്ച് ഡ്രൈവറുമായി ഒരു ധാരണയില്‍  എത്തിയിട്ടുണ്ടാകും
വണ്ടി നീങ്ങിത്തുടങ്ങുകയാണ്.............ടാറിടാത്ത  മണ്പാതകളിലൂടെ........ഏതോ പൌരാണിക യുഗത്തിലൂടെയെന്നവണ്ണം.....കാളവണ്ടിയുടേതു പോലെ  കട..കട ശബ്ദം കേള്ക്കാം. 
ആരോ ചോദിക്കുകയാണ് ........
ഇഥര്സേ കിതനാ  ദൂര്‍  ഹോഗാ?
ദസ് പന്ത്രാ ഹോഗി
“ കിതനാ ടൈം ലഗേഗി
ആദാ ഗണ്ഡാ ലഗേഗി
ഹിന്ദി അറിയില്ലങ്കിലും എനിക്കു മനസ്സിലായി - ആ വാഗ് ദത്ത  ഭൂമിയിലേക്ക് ഇനി കേവലം പത്ത് പന്ത്രണ്ട് കിലോമീറ്ററുകള്‍  - അര മണിക്കൂര്‍  മാത്രം - എന്റെ ഹൃദയം പിടയ്ക്കുകയാണ്. ടാക്സിയുടെ പിന്സീറ്റിലേക്ക് മുഷിഞ്ഞ ഒരു ഭാണ്ഡക്കെട്ടു പോലെ ഞാന്‍ ചാഞ്ഞു കിടന്നു
പുറത്ത് വംഗനാടിന്റെ പ്രകൃതി സൌന്ദര്യം തുളുമ്പുന്ന ഒരു പാട് കാഴ്ചകളുണ്ട് എനിക്ക് ഒന്നും കാണണ്ടാ ....
വഴിക്ക് വെച്ച് എന്തോ രൂക്ഷ ഗന്ധം മൂക്കിലേക്ക് ഇരച്ചു കയറുന്നു.
പുറത്തെ വിശാലമായ പാടങ്ങള്‍  ചൂണ്ടിക്കാട്ടി അത് കടുക് പൂക്കുന്നതാണന്ന് ആരോ പറയുന്നത് കേട്ടു. എന്റെ ഉളളും പൂക്കുകയാണ്...പൂത്തു തളിര്ക്കുന്നത് വേദനയുടെ ഏതോ മഹാ വൃക്ഷങ്ങളാണന്ന് മാത്രം
പതിയെ പതിയെ ആ ശിലാ ഫലകം തെളിയുന്നത് കാറിന്റെ മുന്‍ ഗ്ളാസ്സിലൂടെ ഞാന്‍ കണ്ടു
CISF RTC, SIDABADHI
എന്റെ ഹൃദയമേ നീയിത്ര ദുര്ബലമായിക്കൂടാ.....മൂന്നാലുകൊല്ലക്കാലം ഒരു തൊഴില്‍  രഹിതനായി വീട്ടില്‍  വെറുതെ നിന്നതിന്റെ വേദനെയെക്കാളും വലുതല്ല ഈ വേദന...ഇവിടെ എന്റെ ജീവിതത്തിന്റെ  ഭാഗധേയം നിര്ണ്ണയിക്കുകയാണ്....പടയോട്ടം തുടങ്ങുകയാണ്
ഞാന്‍ കപ്പല്‍  ശാലകളിലും, വിമാനത്താവളങ്ങളിലും, ബഹിരാകാശ പര്യവേക്ഷണ കേന്ദ്രങ്ങളിലും, രാജകീയ മുദ്ര പേറുന്ന തന്ത്ര പ്രധാന കെട്ടിട സമുച്ചയങ്ങളിലുമൊക്കെ കാവല്‍  നില്ക്കേണ്ട ഒരു അര്ദ്ധ  സൈനികന്‍ എ ബ്രൌണ്‍  സോള്ജിയര്‍ ....ഞാനിത്രയും ചഞ്ചല ചിത്തനായിക്കൂടാ
ഏതോ ഊര്ജ്ജത്തിന്റെ ഉള്പ്രേരണയാലെന്നവണ്ണം ഞാന്‍ പുറത്തിറങ്ങി
സിദാബാടി. ബംഗാളിലെ ബര്ദ്ദ്മാന്‍ ജില്ലയിലെ ആദിവാസികള്‍  തിങ്ങി പാര്ക്കുന്ന ഒരു കുഗ്രാമം....സി.ഐ.എസ്.എഫിന്റെ ഒരു റിക്രൂട്ട് ട്രെയനിംഗ് സെന്റര്‍  ഇവിടെ പ്രവര്ത്തിക്കുന്നു. ചരിത്ര പുസ്തകത്തിലെവിടെയോ ബര്ദ്ദമാനെക്കുറിച്ച് വായിച്ചൊരോര്മ്മ മനസ്സിലാക്കു കടന്നു വരുന്നു.ബര്ദ്ദമാന്‍......... ബംഗാളിലെ നക്സല്‍  ബാരി പ്രസ്ഥാനത്തിന്റെ  ഈറ്റില്ലം. ട്രെയ്നിംഗിനു ചേരാന്‍ വന്നവരും, അവരെ കൊണ്ടു ചെന്നാക്കാന്‍ വന്നവരുമുള്പ്പടെ കുറെയധികം മലയാളികള്‍  അവിടെ എത്തിയിട്ടുണ്ട്. എല്ലാവരും തിരുവനന്തപുരം- ഹൌറാ എക്സ്പ്രസ്സില് കയറി വന്നവരാണ്. അവരില്‍  പലരുടേയും മുഖങ്ങള്‍  ഞാനും ട്രെയ്നില്‍  വെച്ചു  കണ്ടതാണ്. ഇടക്കു വെച്ച് ഒഡീഷയില് ഇടത് പക്ഷക്കാരുടെ കോട്ടയില്‍  അവരുടെ ട്രെയിന്‍ തടയല്‍  പരിപാടിയില്‍  പെട്ട് ട്രയിന്‍ ചത്ത ഒരു കൂറ്റന്‍ പെരുമ്പാമ്പുപോലെ മണിക്കൂറുകളോളം നാറ്റമടിച്ചു കിടന്നു. അപ്പോള്‍  ചില ആള്‍ക്കാരെ അടുത്ത് പരിചയപ്പെട്ടിട്ടുളളതാണ്...ഇന്നലെ വരെ പാട്ടും, മേളവുമായി ട്രെയിനില്‍  ആര്ത്തുല്ലസിച്ചുവന്നവര്‍ .......എല്ലാവരുടേയും മുഖത്ത് മ്ലാനത നിഴലിച്ചു കിടന്നു
എനിക്കു തെല്ലൊരാശ്വാസം തോന്നി
വേദനിക്കുന്ന ഒരു ഹൃദയം  എന്റേതു മാത്രമല്ല.......വിങ്ങുന്ന ഒരു മനസ്സ് എന്റേതു മാത്രമല്ല
അതിനോടകം ഞങ്ങള്‍  അകത്തേക്ക് ആനയിക്കപ്പെട്ടു കഴിഞ്ഞിരുന്നു. മരണപ്പെട്ട സ്നേഹിതന്റെ ശവമടക്കിനു വന്നവരെ പ്പോലെ ഞങ്ങള്‍  അകത്തു കയറി...
വെളുത്ത ഷര്ട്ടും നിക്കറും, പി.റ്റി ഷൂവുമണിഞ്ഞ് ഒരു വെളളപ്പറവയെപ്പോലെ ഒരാള്‍  വരുന്നു.
കണ്ടപ്പഴേ മനസ്സിലായി ..ആള്  മലയാളിയാണ്...പേര് അഞ്ജനാ കൃഷ്ണന്‍, സബ് ഇന്സപെക്ടര്‍ .....
ട്രെയനിംഗിന്റെ മുഖ്യ ചുമതലക്കാരില്‍  ഒരാളാണ് 
ഗാരുവും, ചുനായു മടിച്ച മരക്കൂട്ടങ്ങള്ക്കിടയിലേക്ക് ഞങ്ങള്‍  വരിവരിയായി നിര്ത്തപ്പട്ടു
എല്ലാവും പെട്ടി തുറന്ന് അപ്പോയിന്റ് ഓഡറുകള്‍ എടുക്കുന്ന തിരക്കിലാണ്
ഞാനത് എവിടെയാണ് വെച്ചത്.....അഞ്ജനാ  കൃഷ്ണന്‍ സാര്‍  എന്തക്കയോ നിരദ്ദേശങ്ങള്‍  നല്കുന്നു. 
എനിക്ക് ഒന്നും മനസ്സിലാകുന്നില്ല . ബോധ മണ്ഡലങ്ങളിലെവിടെയോ കനത്ത മഞ്ഞുപാളി ഉരുകാതെ കിടക്കുന്നു
കൂട്ടിന്   വന്നവരൊക്കെ സലാം പറഞ്ഞ് പിരിയുന്നു. വെയില്‍  ചായുന്നു.....ദൂരെ നിന്നെവിടെയോ ബ്യൂഗിള്‍  മുഴങ്ങുന്നു...... കശാപ്പ് ശാലയിലേക്ക് നയിക്കപ്പെട്ട മൃഗത്തെപ്പോലെ ഞങ്ങള് (ഞാന്‍ ) അകത്തു കടന്നു. അപരിചിതമായ ഒരു ഗന്ധം നിറയുന്നു. കാക്കി നിക്കറും വട്ടക്കഴുത്തുളള വെളള ബനിയനും ധരിച്ച കാളക്കൂറ്റന്മാരായ കുറെ ചെറുപ്പക്കാര്‍  നിന്ന് തോക്കിന്‍  കുഴലില്‍   ചൂടു വെളളമൊഴിച്ചു വൃത്തിയാക്കുകയാണ് . ഗ്രീസിന്റെ മണം പരന്നൊഴുകുന്ന അന്തരീക്ഷത്തില്‍  അവരുടെ ചിരിയും അട്ടഹാസവും ആരവവും മുഴങ്ങുന്നു
കാഴ്ചകള്ക്ക സമാന്തരമായി നീളമുളള ഒരു ഒറ്റ നില കെട്ടിടം സ്ഥിതി ചെയ്യുന്നു......മുന്നില്‍  പേരറിയാത്ത ചില മരങ്ങളും, അലങ്കാര ചെടികളും. ഭംഗിയായി വെട്ടിയ പുല്ത്തകിടികള്.ഒത്ത നടുക്ക് പാറിക്കളിക്കുന്ന പതാകയുടെ ചുവട്ടിലായി മര പ്രതിമ കണക്കെ ഒരു കാവല്‍  ഭടന്‍  നില്ക്കുന്നു
അകത്തോട്ടു പോകുംതോറും കാഴ്ചകള്‍  മാറി മറയുകയാണ് 
മണ്പുറ്റുകള്‍  പോലെ ഒന്നു രണ്ട് ചെറിയ കെട്ടിടങ്ങള്‍ ..........ധോപി ഷോപ്പ്, മോച്ചി ഹൌസ്, ബാര്ബര്‍  ഷോപ്പ്, കുളിക്കുന്നതിന്  വെളളം ശേഖരിക്കുന്നതിനുളള ഒന്നു രണ്ട് ചെറിയ സിമന്റ് ടാങ്കുകള്,.......മണ്തിട്ട കൊണ്ട് കെട്ടിയ കൈവരികള്‍ , ഓവുചാലുകള്‍ ......തിപ്പെട്ടി കൂടു പോലുളള കൊച്ചു കൊച്ചു ടെന്റുകള്‍ ....അവയ്ക്കു മുന്നില്‍  ഓരോ ടെന്റിലും താമസിക്കുന്നവരുടെ പേരു വിവരം രേഖപ്പെടുത്തിയ ചെറിയ ബോര്ഡുകള്‍ സ്ഥാപിച്ചിരിക്കുന്നു   .  ചുറ്റും ചെറിയ പൂക്കളുളള ചെടികള്‍ .
ദൂരെ ഗ്രൌണ്ടില് ഡ്രില്‍  നടക്കുകയാണ് . ഉസ്താദ് മാര്‍  അലറി വിളിക്കുന്നു. പുകപോലെ പൊടി പടലങ്ങള്‍ അന്തരീക്ഷത്തിലുയരുന്നു . ഡ്രം മുഴങ്ങുന്നു...വന്യമായ പെരുമ്പറയുടെ  താളം വെളളിടി പോലെ ഹൃദയത്തില്‍  ആഞ്ഞുപതിക്കുന്നു.
ദൂരെ നിരനിരയായി നില്ക്കുന്ന മരക്കൂട്ടങ്ങള്ക്കിടയിലൂടെ വെളളി അരഞ്ഞാണം  പോലെ  എന്തോ  ഒന്ന് കാണാം. ഇന്ത്യയിലെ ആദ്യത്തെ ജലസേചന പദ്ധതിയുടെ ഭാഗമായ മൈഥന്‍ ഡാമാണതെന്ന് പിന്നീടറിഞ്ഞു.
ഡാമില് ജലനിരപ്പ് കുറഞ്ഞ് തുടങ്ങിയ വരണ്ട ഒരു ശൈത്യകാലത്തിന്റെ അവസാനമായിരുന്നു അത്. മറ്റുളളവരോടൊപ്പം നടന്ന് എല്ലാം വെറുതെ യാന്ത്രികമായി നോക്കി  കണ്ടു. പതിയെ പതിയെ ഇരുള്‍  വന്നു മൂടി.
പഴയ പണിയായുധങ്ങളും, ട്രെയ്നിംഗ് സാമഗ്രികളും, ഒടിഞ്ഞ കട്ടിലുകളും മറ്റും സൂക്ഷിച്ചിരുന്ന പച്ചകട്ട കൊണ്ട് കെട്ടിയ ഒന്നു രണ്ടു കെട്ടിടങ്ങള് ഞങ്ങളെ കൊണ്ടുതന്നെ ഒഴിപ്പിച്ചു. തല്ക്കാലത്തേക്കുളള ആവാസ കേന്ദ്രമാണ്. കുറച്ചു പാടുപെട്ടിട്ടാണങ്കിലും കിടക്കാന്‍ മുറിയുടെ അറ്റത്ത് ലിനന്‍ തുണികൊണ്ട് വരിഞ്ഞ ഒരു ചാര്പ്പായ കിട്ടി. തുണി അയഞ്ഞ് അമ്മത്തൊട്ടില് പോലെ കുഴിഞ്ഞ ഒരെണ്ണം. പുറത്തെപോലെ  അകത്തും പൊടി പടലങ്ങള്‍ ....
ദൈവമേ ഇനിയുളള ദിനരാത്രങ്ങളില്‍  ഞാന്‍ ഇവിടെയാണോ അന്തിയുറങ്ങേണ്ടത്.......?
മനസ്സ്  ഭൌമാന്തര്‍ ഭാഗത്തെ   ലാവാകണം പോലെ ഉരുകുകയാണ്
ഇടക്കെപ്പഴോ ബെല്‍  മുഴങ്ങി.....മലയാളി സബ് ഇന്സ്പെകടറുടെ മുഖം വീണ്ടും വാതില്ക്കല് പ്രത്യക്ഷപ്പെട്ടു 'ഭക്ഷണത്തിനുളള ബെല്ലാണ്....ട്രെയ്നിംഗ് തുടങ്ങാന്‍  ഇനിയും മൂന്ന് നാല് ദിവസം കൂടി ബാക്കിയുണ്ട്. നിങ്ങള്‍ ഇത്രയും നേരുത്തെ വരുമെന്ന് കരുതിയില്ല. അതു കൊണ്ട് ഭക്ഷണത്തിനുളള ക്രമീകരണങ്ങളെന്നും ചെയ്തിട്ടില്ല. തല്ക്കാലം ഇപ്പോഴത്തെ ട്രെയ്നീസിന്റെ മെസ്സില്‍  നിന്നും അഡ്ജസ്റ്റ് ചെയത് കഴിക്കാം . ആരും താമസസിക്കരുത്.'
വിശപ്പും ദാഹവുമൊന്നുമില്ല. ആകെപ്പാടെ ഒരു പരവേശം മാത്രമേയുളളൂ. വീട്ടില്‍  നിന്നും നിര്ബന്ധപൂര്‍വ്വം തന്നു വിട്ട ഒരു പ്ലേറ്റ് ബാഗിലെവിടെയോ ഉണ്ടായിരുന്നു. അതും തപ്പിയെടുത്ത് നീണ്ട ക്യൂവില് പോയി നിന്നു.
അരണ്ട  വെളിച്ചത്തിലെ മങ്ങിയ കാഴ്ചകള്‍ ...ഒരു നൂറ് മുഖങ്ങള്‍ ...ഒരുനൂറ് ഭാവങ്ങള്‍ .....വൃത്താകൃതിയില്‍  മുടി പറ്റെ വെട്ടിയ ചെറുപ്പക്കാര്‍ ..............
ബംഗാളികള്‍ , അസാമികള്‍ , നാഗന്മാര്‍ , ഒഡീസികള്‍ . സിക്കുകാര്‍ ............
പുതുതായി വന്നവരില് ആന്ഡമാന്‍ നിക്കോബാറികള്, ജമ്മു വാസികള്...
കുറച്ചു നേരത്തെ കാത്തു നില്പിനൊടുവില്‍  കഴിക്കാന്‍  റൊട്ടിയും(ഉണക്ക ചപ്പാത്തി)കടുകെണ്ണയില്‍  പാചകം ചെയ്ത ഡാല് കറിയും കിട്ടി. ചുണ്ടോട് അടുപ്പിച്ചപ്പോള്‍  ഓക്കാനം വന്നു. സദാ സമയവും ആ ഗന്ധം അവിടെത്തന്നെ ചുഴ്ന്നു കിടന്നു
 കിട്ടിയ ഭക്ഷണം അതേ പടുതി വേസ്റ്റ് ബിന്നില് കൊണ്ട് തട്ടി തിരികെ നടന്നു
പിന്നെ ഒരു മരക്കഷ്ണത്തെപ്പോലെ ചാര്പ്പായില്‍  വന്നു വീണു. അടുത്ത കിടന്ന ആരോ ചിലര്‍  മനസ്സിന്റെ ഭാരം കുറക്കാനെന്നവണ്ണം ഏതോ തെറിക്കഥ പറഞ്ഞു രസിക്കുന്നു. പുറത്തെ സിമന്റ് ടാങ്കില്‍ നിന്നും ആരോ വെള്ളം കോരി കുളിക്കുന്ന ശബ്ദം കേള്‍ക്കാം ........
ലൈറ്റണഞ്ഞപ്പോളള്‍  കട്ടിലില്‍  മുഖം ചേര്ത്തു വെച്ച്  നിശബ്ദമായി തേങ്ങി. ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത ഒരു രാത്രി,..... ഒരു കൂറ്റന്‍  പെരുമ്പാമ്പു പോലെ എന്നെ വിഴുങ്ങിയിരിക്കുന്നു. കെണിയിലകപ്പെട്ട ട ജീവിയുടെ നിസ്സഹായത. മുന്നിലുളളത് ഒരു ജീവിത യാതാര്ത്ഥ്യമാണ്.....അകത്തും പുറത്തും ഒരു പോലെ മുള്പ്പടര്പ്പുകള്‍ , കനല്‍ വിരിച്ച പാതകള്‍ ...അഭിമുഖീകരിച്ചേ മതിയാകൂ......ദൈവമേ ഭൂമിയിലെ പകലുകളും രാത്രികളും ഇതോടുകൂടി  അവസാനിച്ചു പോയിരുന്നെങ്കില്.................ഞാനെന്നൊരാള്‍ ജനിക്കാതിരുന്നെങ്കില്‍.................
പക്ഷേ ദൈര്ഘ്യമേറിയ കഠിനമായ പകലുകളും, ശുഷ്കിച്ച  രാത്രികളും പിറക്കാനിരിക്കുന്നതേയുളളായിരുന്നു. ഉളളില്‍   കരഞ്ഞും, സ്വയം ശപിച്ചും ട്രെയ്നിംഗിന്റെ ഭാഗമായ ദിനങ്ങള്‍ .......ഒരിക്കലും മെരുങ്ങാത്ത ഒരു  മൃഗത്തെപ്പോലെ മനസ്സ് മുരണ്ടുകൊണ്ടു നടന്ന ദിനങ്ങള്‍ ......ഏതു മെരുങ്ങാത്ത മൃഗത്തേയും മെരുക്കാനുളള തന്ത്രവുമായി ഉസ്താദന്മാരും, അവിടുത്തെ സംവിധാനങ്ങളും . ദിനങ്ങള്‍  പഴുത്ത ഇലകള്‍  പോലെ കൊഴിഞ്ഞ് അടര്ന്നു കൊണ്ടിരുന്നു.അവസാനം പ്യൂപ്പത്തോട് പൊട്ടിച്ച് പുറത്തു കടന്ന ശലഭത്തെപ്പോലെ ഡിസംബറിലെ ഇളം മഞ്ഞ് മൂടിയ ഒരു പ്രഭാതത്തില്‍  പാസ്സിംഗ് ഔട്ട് ചെയ്ത് പുറത്തു കടന്നവരുടെ കൂട്ടത്തില്‍  ഞാനുമുണ്ടായിരുന്നു. നാല് വര്ഷങ്ങള്‍ക്കു  ശേഷം ജീവിതത്തിലെ മറ്റൊരു യാദൃശ്ചികതയില്‍  ഞാനാ ജോലി ഉപേക്ഷിച്ച് പഴയ അലസ ജിവിതത്തിലേക്കു മടങ്ങിയെങ്കിലും പഴയ കാഴ്ചകള്‍  കണ്മുന്നില്‍  തന്നെ നില്ക്കുന്നു. അവിടുത്തെ ഗന്ധം എവിടെ നിന്നോ ഇരച്ചെത്തുന്നു. ശബ്ദങ്ങള്‍  പ്രതിധ്വനിക്കുന്നു
പുലര്ച്ചയുളള അലാറത്തിന്റെ നിലവിളി........നീണ്ട വിസില്‍  മുഴക്കം...... ശബ്ദത്തോടൊപ്പം ചലിക്കുന്ന വെറുമൊരു ശരീരമായി ഞാന്‍  അലഞ്ഞു നടക്കുന്നു. ആങ്കിള്‍  ബൂട്ടിലെ മുളളാണിയുടെ കിരു കിരുപ്പ് തലയോട്ടിയില്‍  വരെ അനുഭവപ്പെടുന്നു. ഡ്രില്ലിനിടയില്‍  അടിവസ്ത്രം തുടയിലുരഞ്ഞ് തൊലി പോയതിന്റെ അസഹ്യമായ നീറ്റല് അനുഭവപ്പെടുന്നു.പാകമാകാത്ത ബൂട്ടില്‍ കാലിന്റെ കുഞ്ഞുവിരല്‍ തിങ്ങി ഞെരുങ്ങിയിരുന്നു വേദനിക്കുന്നു .ചുവട്  പിഴക്കുമ്പോള്‍  ഉസ്താദിന്റെ ബലിഷ്ഠമായ കൈ ശരീരത്തില്‍  വന്നു പതിച്ചതിന്റെ   പെരുപ്പ് അനുഭവപ്പെടുന്നു. ഓരോരുത്തരുടായും രഹസ്യ ഇടപാടുകള്‍  നിരീക്ഷിക്കുന്നതിനു വേണ്ടി കടല്‍  കിഴവനെപ്പോലെയുളള കമ്പനി ഹവില്ദാര്‍  മേജര്‍  പതുങ്ങി നടക്കുന്നു. 
ശനിയാഴ്ച പുലര്ച്ചക്ളില്‍  ആദിവാസി ഊരുകളിലൂടെ,മൊട്ടക്കുന്നുകളിലെ  ചരല്‍ വിരിച്ച പാതകള്‍  ചുറ്റി , ചില കൊച്ചു കൊച്ചു തെരുവുകളിലൂടെ റോഡ് റണ്‍  ആന്ഡ് വാക്കിംഗിനു പോകുന്നു.
അല്ലാടി മൂര്‍ , രാജ്നാരായണ്‍  പൂര്‍ , പിന്നെയും പേരറിയാത്ത ഏതൊക്കയോ വിചിത്രമായ  സ്ഥലങ്ങള്‍  ..........
രാത്രികളില്‍ മൈഥന്‍ തടാകത്തിലെ തിരകള്‍ തീരത്ത് വന്നു അലയ്ക്കുന്ന ശബ്ദം എനിക്ക് കേള്‍ക്കാം  .ഞാവല്‍ വൃക്ഷങ്ങല്‍ക്കിടയിലിരുന്നു ഏതോ കിളി ചിലയ്ക്കുന്നു.ഡാമിലെ ലൈറ്റ് ഹൌസില്‍ നിന്ന്  പ്രകാശം ഓള പ്പരപ്പുകളില്‍ തട്ടി പ്രതിഫലിക്കുന്നത്  കാണാം .ജലത്തിന്റെ കയറ്റിറക്കങ്ങളില്‍  നിര്‍ത്താതെ  സ്പന്ദിച്ചു  കൊണ്ടിരിക്കുന്ന മൈഥന്‍ ജലാശയത്തിലെ ജലമാപിനികളെ...... ഈ ഓര്‍മ്മകുറിപ്പ് നിങ്ങള്‍ക്കല്ലാതെ ഞാന്‍ ആര്‍ക്കാണ്‌ സമര്‍പ്പിക്കേണ്ടത്‌



പിന്കുറിപ്പ് 
സിദാബാടിയിലെ  ട്രെയ്നിംഗ് സെന്റര്‍ ഇപ്പോള്‍ അവിടെയില്ല . അടിസ്ഥാന സൌകര്യങ്ങളുടെ കുറവ് പറഞ്ഞു അവിടെ നിന്നും ഷിഫ്ട് ചെയ്തു . ഇപ്പോള്‍ അത് ബംഗാളിലെ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്