ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2012, നവംബർ 21, ബുധനാഴ്‌ച

ഉത്സവമേളം





ഓണാട്ടുകരയിലെ ക്ഷേത്രോത്സവങ്ങളുടെ പ്രധാന ഭാഗമാണ് കെട്ടുകാഴ്ചകള്. ഓച്ചിറ പരബ്രപ്മ ക്ഷേത്ര സന്നിധിയില് ഇരുപത്തിയെട്ടാം ഓണത്തിന് നടക്കുന്ന വമ്പിച്ച കെട്ടുത്സവത്തോടെ അതിന് തുടക്കം കുറിക്കുന്നു. പിന്നീടങ്ങോട്ട്  മേടമാസം അവസാനം വരെ ഓരോ പ്രദേശത്തിന്റെയും ഉത്സവങ്ങളാണ്. ചെറുതും വലുതുമായ ഉത്സവങ്ങള്.  കെട്ടുകാളകളുടേയും, കുതിരകളുടേയും, പല ഭാവത്തിലും വലിപ്പത്തിലുമുള്ള എടുപ്പുകള്    നാട് ചുറ്റിച്ച് ദൈവങ്ങളുടെ മുന്നില് അണിനിരത്തുന്നു. ഒരു വശത്ത് ആര്ഭാടവും, ദൂര്ത്തും. മറുവശത്ത് ഒരു പ്രദേശത്തിന്റെ സംസ്കൃതിയുടേയും, കൂട്ടായ്മയുടേയും,അടങ്ങാത്ത ഊര്ജ്ജ പ്രഭാവത്തിന്റേയും ദൃശ്യവിരുന്ന്.കുട്ടികളാണ് ഇത്തരം ഉത്സവങ്ങളുടെ ഏറ്റവും വലിയ ആസ്വാദകര്. കൊച്ചു കുട്ടികള്ക്കും, ഇപ്പോഴും കുട്ടിത്തം മസസ്സില് സൂക്ഷിക്കുന്നവര്ക്കുമായി ഇതാ ഒരു കുട്ടിക്കവിത


കൊച്ചുമാമൂട്ടിലമ്പലത്തിലിന്നുത്സവം
കൊച്ചു കാളകള്‍  നാലെണ്ണം
കാച്ചി തിന്നൂല .....കാടികുടിക്കൂല
പട്ടു ചുറ്റിയൊരുക്കുന്നു കുട്ട്യോള്
പൊട്ടുകുത്തി മിനുക്കുന്നു
കൊച്ചീന്നെത്തിയ ഫ്ലോട്ടുകള്‍  മൂന്ന്
ഉച്ചക്കിത്തിരി  പുത്തരിച്ചോറും
പരിപ്പും പപ്പടോം.....
അവിയല്, തോരന്‍ , തീയല്‍ കറിയും
പച്ചടി, കിച്ചടി, അച്ചാറും
എരിശ്ശേരി, പുളിശ്ശാരി, സാമ്പാറും
കോഴിക്കാലും, കരിമീന്‍  വറുത്തതും
വെള്ളട പ്രഥമനും, പൂവന്‍  പഴവും
ആഹാ...എന്തൊരു മേളം
ഉച്ച കഴിയുമ്പോള്‍ ........
ചെണ്ടമേളം, ചേങ്ങില മേളം
കൊട്ടും, കുഴല്‍  വിളി താള മേളം
ഊത്താം പെട്ടി ഉടുക്ക് പെട്ടി
കിങ്ങിണിപ്പെട്ടി, കിലുക്കാം പെട്ടി
ഐസ്ക്രീം പെട്ടി.....കിണി..കിണിപ്പെട്ടി
ആനപ്പുറത്തേറി ആറാട്ട്
അംഗനമാരുടെ താലപ്പൊലിയും
അതുകഴിഞ്ഞയ്യയ്യാ വെടിക്കെട്ടും
ആര്പ്പുവിളി, കരഘോഷം
എല്ലാം കഴിഞ്ഞപ്പോള്‍
അച്ഛന്റെ കൈയിലെ കാശും പൊട്ടി
അമ്മേടെ കയ്യീന്ന് തല്ലും കിട്ടി
( അമ്പലം കമ്മിറ്റിക്കാര്‍ക്കടിയും കിട്ടി......!! )

3 അഭിപ്രായങ്ങൾ: